രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ; ഥാക്കൂർ രാജാ സിംഗിനെതിരെ കേസ്

ദില്ലി: രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ ഥാക്കൂർ രാജാ സിംഗ്. രാജാ സിംഗിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനു പൊലീസ് കേസെടുത്തു. ‘ചില ആളുകൾ അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ശ്രമിച്ചാൽ പ്രശ്‌നം ഉണ്ടാക്കും എന്നു പറയുന്നുണ്ട്. അത്തരം ആളുകളെ ഞാൻ സ്വാഗതം ചെയ്യുകയാണ്. അത്തരം ആളുകളെ തലയറുക്കാനായി വർഷങ്ങളായി കാത്തിരിക്കുകയാണെന്നും’ രാജാ സിംഗ് പറഞ്ഞു.

ഇത് ആദ്യമായിട്ടല്ല 39 കാരനായ എംഎൽഎ രാജാ സിംഗ് ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ നടത്തുന്നത്. 2015-ൽ ഹൈരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ ബീഫ് ഫെസ്റ്റിവൽ നടത്തിയപ്പോഴും ഇതേ തരത്തിലുള്ള പ്രസ്താവനയുമായി ഇയാൾ രംഗത്തെത്തിയിരുന്നു. ഗോസംരക്ഷണത്തിനായി കൊല്ലാനും ചാകാനും തയ്യാറാണെന്നായിരുന്നു അന്നു രാജാ സിംഗ് പറഞ്ഞത്. പശുക്കളെ കൊല്ലുന്നവരെ തടയാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഇയാൾ പറഞ്ഞു. വോട്ടിനു വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും രാജാ സിംഗ് അന്നു പറഞ്ഞിരുന്നു.

ഇതിനു മുമ്പും പലരും രാമക്ഷേത്ര വിവാദത്തിൽ പ്രകോപനപരമായ പ്രസംഗവുമായി രംഗത്തെത്തിയിരുന്നു. ഉമാ ഭാരതി അടക്കമുള്ള നേതാക്കൾ പ്രസ്താവനയുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here