സേലം: തമിഴ്‌നാട്ടിൽ സേലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ അടക്കം നാലു പേർ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ബാംഗ്ലൂരിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.
കോട്ടയം ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു (42) മാതാവ് വത്സമ്മ (70) സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ (21) എന്നിവരാണ് മരിച്ചത്. ധർമ്മപുരിയ്ക്ക് 25 കിലോമീറ്റർ അകലെയായാണ് അപകടം ഉണ്ടായത്. ഏന്തയാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്‌കോർപിയോ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനുവാണ് വാഹനം ഓടിച്ചിരുന്നത്.
ബിനു ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു. ബിനുവിന്റെ മാതൃസഹോദരന്റെ വീട്ടിൽപോയി മടങ്ങി വരും വഴിയാണ് അപകടം. വാഹനത്തിൽ ബിനുവിന്റെ മകളടക്കം മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ധർമ്മപുരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here