പ്രണയിച്ചതിന്റെ പേരില്‍ ക്രൂരത; പെണ്‍കുട്ടിയുടെ പിതാവ് 15 കാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നും ബന്ധുക്കള്‍

ലഹോര്‍ : പ്രണയിച്ചതിന്റെ പേരില്‍ അരങ്ങേറിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. പെണ്‍കുട്ടിയുടെ പിതാവ് 15കാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവും സംഘവുമാണ് ആണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി അവസാനത്തിലാണ് കേസിന് ആസ്പദമായ സംഭവം. ഒന്‍പതാം ക്ലാസുകാരനായ കുട്ടിയാണ് ക്രൂരതയക്ക് ഇരയായത്. സ്‌കൂളില്‍ നിന്നും കുട്ടിയെ ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൃത്യം നടപ്പാക്കുകയായിരുന്നു.

നിലവിളികേട്ട് അന്വേഷിച്ചെത്തിയവരാണ് മാരകമായി മുറിവേറ്റ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. തീവ പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി വീട്ടിലേക്ക് തിരികെയെത്തി. എന്നാല്‍ കുട്ടികള്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.

ലാഹോര്‍ നഗരത്തിലെ റായ്‌വിന്ദില്‍ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും സംഘത്തിനുമെതിരേ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗത്തിന്റെ പിന്തുണ പെണ്‍കുട്ടിയുടെ കുടുംബത്തിനുണ്ടെന്നാണ് ആരോപണം. വിഷയത്തില്‍ പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും.

ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നും പൊലീസ് പറയുന്നു. കേസിലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനായെന്ന് ലാഹോര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ഹൈദര്‍ അശ്‌റഫ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News