കുടിവെള്ള ടാങ്കര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന സംഭവം; മറ്റൊരു ടാങ്കര്‍ ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം : കുടിവെള്ള വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ലോറി ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോട്ടയം വെമ്പിള്ളി സ്വദേശി ഷാബു കൊല്ലപ്പെട്ടത് കേസില്‍ പ്രതികളായ ടാങ്കര്‍ ഉടമയും ഡ്രൈവറെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

കാണക്കാരി സ്വദേശി സിഎസ് ഷാബു തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. മറ്റൊരു ടാങ്കറിന്റെ ഉടമ കാണക്കാരി സ്വദേശി ജോണ്‍സണും ഡ്രൈവര്‍ മണിയുമാണ് സംഭവത്തില്‍ പിടിയിലായത്. ജോണ്‍സനും കൂട്ടരും നാലായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്ന വിലയ്ക്ക് ഷാബു ആറായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്തതാണ് പ്രകോപനത്തിന്ന് കാരണം.

ഇതിന്റെ പേരില്‍ വെമ്പള്ളിയിലെ ഒരു വീട്ടില്‍ വെള്ളമെടുക്കാനെത്തിയ ഷാബുവിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കല്ലുകൊണ്ടിടിച്ചെന്നാണ് മൊഴി. പരുക്കേറ്റ ഷാബു ലോറിയോടിച്ചു പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നിട്ട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഷാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലിസ് കസ്റ്റഡിലെടുത്തത്. ഷാബുവിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ പ്രതികള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News