ശ്രീനഗർ: പശുവിന്റെ പേരിൽ ജമ്മു കശ്മീരിലും തെമ്മാടിത്തം. പശുക്കളുമായി യാത്ര ചെയ്യുകയായിരുന്ന ഇടയകുടുംബത്തെ പശുസ്‌നേഹികൾ ആക്രമിച്ചു. കുട്ടികളടക്കം അഞ്ചു പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. 9 വയസ്സുള്ള ഒരു പെൺകുട്ടിയും ആക്രമിക്കപ്പെട്ടവരിൽ ഉൾപ്പെടും. 10 വയസ്സുള്ള ഒരു കുട്ടിയെ ആക്രമണത്തിനു ശേഷം കാണാതായിട്ടുമുണ്ട്.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കാലാവസ്ഥയ്ക്കനുസരിച്ച് കന്നുകാലിക്കൂട്ടവുമായി പർവത-താഴ്‌വര മേഖലകളിൽ മാറി മാറി താമസിക്കുന്ന പതിവ് ജമ്മു കശ്മീരിലെ ഇടയർക്കുണ്ട്. ഇത്തരമൊരു കുടുംബമാണ് ആക്രമിക്കപ്പെട്ടത്.
പശുക്കളും ആടുകളും ചെമ്മരിയാടുകളുമായി യാത്രചെയ്യുകയായിരുന്നു കുടുംബം. കന്നുകാലികൾക്കിടയിൽ 16 പശുക്കളെ കണ്ടതാണ് ‘ഗോരക്ഷക’രെ ചൊടിപ്പിച്ചത്. വളർത്തു മൃഗങ്ങളെ ഗോരക്ഷകർ കവരുകയും ചെയ്തു. പട്ടികളെ പോലും അക്രമികൾ തട്ടിക്കൊണ്ടു പോയെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here