മന്ത്രി മണി പറഞ്ഞതെന്ത്? വിവാദമാക്കിയവർ കേട്ടതെന്ത്? പ്രസംഗത്തിന്റെ പൂർണരൂപം സത്യം പറഞ്ഞു തരും | വീഡിയോ

ഇടുക്കി: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശമായി വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി അശ്ലീല പരാമർശം നടത്തിയെന്നത് ശുദ്ധനുണയാണെന്നു തെളിയുകയാണ്. അടിമാലി ഇരുപതേക്കറിൽ 21ന് വൈകിട്ട് മന്ത്രി മണി നടത്തിയ പ്രസംഗത്തിലെ വിവാദഭാഗത്തിന്റെ വിശകലനം ഇതാണ് വ്യക്തമാക്കുന്നത്.

മൂന്നാറിലെ ഒഴിപ്പിക്കൽ ഏതെങ്കിലും മന്ത്രിയുടെയോ ഉദ്യോഗസ്ഥന്റെയോ ചാനൽ പ്രവർത്തകന്റെയോ ദൗത്യമല്ലെന്നും കൂട്ടായി നടക്കേണ്ടതാണെന്നുമാണ് മന്ത്രി പറഞ്ഞത്. മറിച്ചുള്ള പ്രചാരണം ചില ചാനലുകൾ നടത്തുന്നുണ്ട്. അതിനു പിന്നിൽ ഉദ്യോഗസ്ഥരുമായുള്ള ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥരും ചാനൽ പ്രവർത്തകരും കൂട്ടായി മദ്യപാനമടക്കം നടത്തുന്ന അവിശുദ്ധ ബന്ധമുള്ള സംഘമാണ്. മൂന്നാറിലെ ഒന്നാം ദൗത്യകാലത്തും പൊമ്പളൈ ഒരുമൈ സമരക്കാലത്തും ഇതു കണ്ടതാണ്. സുരേഷ് കുമാർ ഐഎഎസ്, ഡിവൈഎസ്പി സജി എന്നിവരുടെ അതേ ശൈലി ദേവികുളം സബ് കലക്ടറും പിന്തുടരുന്നു – ഇതാണ് മന്ത്രി മണി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here