കൊച്ചിയിൽ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപിച്ചത് സംശയത്തിന്റെ പേരിൽ; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ സംശയത്തിന്റെ പേരിൽ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ കാവ് സ്വദേശി ബിനുവിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ അജിതയെയും ഒരു വയസ്സുള്ള മകളെയും ഇന്നലെ ഉച്ചയോടെ ബിനു മാരകായുധം ഉപയോഗിച്ച് കുത്തിപ്പരുക്കേൽപിക്കുകയായിരുന്നു. അജിതയും കുഞ്ഞും ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലോറി ഡ്രൈവറാണ് പ്രതി ബിനു. അമ്മയുടെയും കുഞ്ഞിന്റെയും നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അപ്പോഴേക്കും അജിത കുഞ്ഞിനെയുമെടുത്ത് ചോരയിൽ കുളിച്ച് പുറത്തേക്ക് ഓടിയെത്തിയിരുന്നു. മകളെ കത്തി കൊണ്ട് കുത്തിയ ബിനു പിന്നീട് ഭാര്യ അജിതയെയും കുത്തിപ്പരുക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ബിനുവിനെ പിടിച്ചുനിർത്തിയ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു.

ലോറി ഡ്രൈവറായ ബിനുവിനും ഭാര്യ അജിതയ്ക്കും വിവാഹം കഴിഞ്ഞ് 18 വർഷത്തിനു ശേഷമാണ് കുഞ്ഞുണ്ടായത്. എന്നാൽ, കുഞ്ഞ് ജനിച്ചതു മുതൽ സംശയം തുടങ്ങിയ ബിനു ഇടയ്ക്കിടെ ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഈ കലഹമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇയാൾക്ക് മദ്യപാന ശീലമുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

പുറകിൽനിന്നുള്ള കുത്തേറ്റ അജിതയുടെ പുറം തുളച്ച് കത്തി മുൻഭാഗത്തെത്തിയിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ ചെറുപ്പക്കാർ പിടിച്ചുനിർത്തിയില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകുമായിരുന്നു. കൃത്യത്തിനുശേഷം വീട്ടിൽത്തന്നെയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു.

കലക്ടർ അടിയന്തര ധനസഹായമായി 10,000 രൂപ ആശുപത്രിയിലെത്തി ബന്ധുക്കളെ ഏൽപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഇവരുടെ ചികിത്സാ ചെലവുകൾ കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ബന്ധുക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News