ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് ചിത്രങ്ങള്‍ പൊളിച്ചത് 3400 കോടിയുടെ കാറുകള്‍; എട്ടാം ഭാഗം ഈ റെക്കോഡുകളും തകര്‍ക്കും

യുവതലമുറ എന്നും ആഘോഷത്തോടെ ഏറ്റെടുത്തിട്ടുണ്ട് ഫാസ്റ്റ് അന്‍ഡ് ഫ്യൂറിയസ് ചിത്രങ്ങള്‍. ഏഴു ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് ചിത്രങ്ങള്‍ക്കായി കാറുകളും കെട്ടിടങ്ങളും തകര്‍ത്തതിനായി ചെലവഴിച്ചത് 3,400 കോടി രൂപ. അത്ഭുതപ്പെടേണ്ട, സിനിമയുടെ ഒറിജിനാലിറ്റിക്ക് വേണ്ടി തകര്‍ത്തത് ചെറിയ കാറുകളൊന്നുമല്ല.

ലംബോര്‍ഗിനി, ഔഡി ആര്‍8, നിസാന്‍ ജി ടി ആര്‍, മസരാട്ടി തുടങ്ങിയ ആഡംബര വാഹനങ്ങളാണ് തകര്‍ത്തതിലേറെയും. 22 കോടി രൂപ വിലയുള്ള ലൈകന്‍ ഹൈറോ സ്‌പോട്‌സ് കാറും ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. 142 കാറുകള്‍ സിനിമയ്ക്ക് വേണ്ടി തകര്‍ത്തുവെന്നാണ് ബ്രിട്ടീഷ് ഇന്‍ഷ്വറന്‍സ് വെബ്‌സൈറ്റായ ഇന്‍ഷ്വറന്‍സ് ദ ഗ്യാപിന്റെ റിപ്പോര്‍ട്ട്.

Fate-of-the-Furious-2

ഇതില്‍ 37 എണ്ണം ചിത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ചവയാണ്. ഇതിനു പുറമെ ചിത്രീകരണത്തിനിടയില്‍ 169 വാഹനങ്ങള്‍ക്ക് കാര്യമായ തകരാറും പറ്റിയിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ തകര്‍ത്തത് ചിത്രത്തിന്റെ ആറും ഏഴും ഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസിന്റെ എട്ടാം ഭാഗമായ ദ ഫെയ്റ്റ് ഓഫ് ദ ഫ്യൂറിയസ് ഈ റെക്കോഡുകളെല്ലാം തകര്‍ക്കുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News