തിരുവനന്തപുരത്ത് 14കാരി പ്രസവിച്ചു; പിതാവെന്ന് സംശയിക്കുന്നയാള്‍ മരിച്ചെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ചു. വിളപ്പില്‍ശാല കാരോട് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചത്. അമ്മയക്കും ആണ്‍കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ അഞ്ചോടെ പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് നിഗമനം.

അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ബന്ധുക്കളുടെ മൊഴിയില്‍ നിന്നാണ് ഉപദ്രവിച്ചത് ഒരു അകന്ന ബന്ധുവാണെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇയാള്‍ കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പിതാവ് ഉപേക്ഷിച്ചുപോയ ശേഷം, മാതാവ് വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News