മോദി ഭരണത്തിന്റെ തണലില്‍ സംഘ്പരിവാറിന്റെ കൊലപാതകങ്ങളും അക്രമങ്ങളും; ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ മുഹസിന്റെയും അനന്തുവിന്റെയും വീട്ടില്‍ കോടിയേരി

ആലപ്പുഴ: കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപി-ആര്‍എസ്എസ് സംഘം കൊലപാതകങ്ങളും അക്രമങ്ങളും നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ആലപ്പുഴ വലിയകുളത്തെ മുഹസി(19)ന്റെയും പട്ടണക്കാട് പഞ്ചായത്ത് നികര്‍ത്തില്‍ അനന്തു(18)വിന്റെയും കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹരിപ്പാട്ടെ ജിഷ്ണുവിന്റെയും വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

മുഹസിന്റെ കൊലപാതകക്കേസില്‍ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കോടിയേരി മുഹസിന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി. പഴുതില്ലാത്ത അന്വേഷണത്തിനാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പതിനൊന്നുമാസത്തിനകം 10 സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ഉത്സവപ്പറമ്പുകളാണ് ആര്‍എസ്എസുകാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വലിയകുളം തൈപ്പറമ്പില്‍ നൗഷാദ് നദീറ ദമ്പതികളുടെ മകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ മുഹസി(19)നെ കൊലപ്പെടുത്തിയത് ആലിശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് 10ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍ നിര്‍മല ദമ്പതികളുടെ മകന്‍ അനന്തുവിന്റെ ജീവനെടുത്തത് ചേര്‍ത്തല നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയപ്പോഴും. ആര്‍എസ്എസ് ശാഖയില്‍നിന്നും വിട്ടുപോയതാണ് അനന്തുവിനെ കൊലപ്പെടുത്തിയതിനു കാരണം.

കരുവാറ്റ വടക്ക് വില്ലേജ് ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി ജിഷ്ണുവിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News