ബിജെപി എംപി ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന് എംപി; നഗ്നചിത്രങ്ങള്‍ പകര്‍ത്തി അഞ്ചു കോടി ആവശ്യപ്പെട്ടെന്നും വാദം

ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ കെ.സി പട്ടേലിനെതിരെ ബലാത്സംഗ ആരോപണങ്ങളുമായി യുവതി രംഗത്ത്. ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എംപിയാണ് കെ.സി പട്ടേല്‍.

മാര്‍ച്ച് മൂന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എംപി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പരാതി നല്‍കിയാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പൊലീസ് തയാറായില്ലെന്നും യുവതി ആരോപിച്ചു.

അതേസമയം, സഹായം തേടി സമീപിച്ച യുവതിയും സംഘവും തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്നാണ് എംപിയുടെ വാദം. തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും എംപി പറയുന്നു.

യുവതി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. അവിടെ വച്ച് തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയായിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും എംപി പറയുന്നു. എംപിയുടെ പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News