ബിജെപി എംപി പീഡിപ്പിച്ചത് സുപ്രീംകോടതിയിലെ അഭിഭാഷകയെ; ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് വാദം തെറ്റ്: ഇരുവരും തമ്മില്‍ ഏറെക്കാലത്തെ അടുപ്പം

ദില്ലി: ബിജെപി എംപി പീഡിപ്പിച്ചെന്ന് പരാതി നല്‍കി യുവതി സുപ്രീംകോടതിയിലെ അഭിഭാഷകയാണെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. കെസി പട്ടേല്‍ എംപി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന എംപിയുടെ വാദം തെറ്റാണെന്നും ഇരുവരും തമ്മില്‍ ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി രഹസ്യമായി പകര്‍ത്തുകയായിരുന്നു.

എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എംപി പാലിക്കാതെ ബന്ധം തെറ്റിപ്പിരിയുകയായിരുന്നു. ഇതോടെയാണ് യുവതി പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസില്‍ സമീപിച്ചത്. എന്നാല്‍ പൊലീസ് കേസെടുക്കാത്തതിനാല്‍ അഭിഭാഷക കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതിയാണ് ഉത്തരവിട്ടത്.

അതേസമയം, സഹായം തേടി സമീപിച്ച യുവതിയും സംഘവും തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്നാണ് എംപിയുടെ വാദം. തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും എംപി പറയുന്നു. യുവതി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. അവിടെ വച്ച് തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി ബോധം കെടുത്തിയ ശേഷം നഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയായിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും എംപി പറയുന്നു. ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എംപിയാണ് കെ.സി പട്ടേല്‍.

ഇതിനിടെ യുവതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഗാസിയാബാദിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News