ഐശ്വര്യ റായിയുടെ മകളായി ജനിക്കാന്‍ ആഗ്രഹിച്ചു; അതേ വ്യക്തിയെ മലര്‍ത്തി അടിച്ച് ദേശീയപുരസ്‌കാരം; ജെബി ജംഗ്ഷനില്‍ മനസുതുറന്ന് സുരഭി

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവേളയില്‍, മലയാളത്തിന്റെ പ്രിയതാരം സുരഭിക്ക് എതിരായി ഉണ്ടായിരുന്നത് ഐശ്വര്യ റായ് ബച്ചന്‍ മാത്രമായിരുന്നു. എന്നാല്‍ ഐശ്വര്യ റായിയെയും മറികടന്ന് സുരഭി പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. ലോകസുന്ദരിയെയും തോല്‍പ്പിച്ച് ദേശീയപുരസ്‌കാരം നേടിയ സുരഭിക്ക് സ്വന്തം നാട്ടില്‍ അതിഗംഭീര സ്വീകരണമാണ് ലഭിച്ചത്.

‘ഐശ്വര്യ റായിയെയും മലര്‍ത്തി അടിച്ച് സുരഭി’ ജന്മനാടായ നരിക്കുനിയില്‍ നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തില്‍ തന്നെ വിശേഷിപ്പിച്ചത് ഇങ്ങനെയാണെന്ന് സുരഭി പറയുന്നു. തന്റെ പേരും ഐശ്വര്യ റായിയുടെ പേരും ഒരുമിച്ച് എഴുതിയത് സൗഭാഗ്യമായാണ് കണക്കാക്കുന്നതെന്നും സുരഭി പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് കൊണ്ടാണ് സുരഭി ഇക്കാര്യങ്ങള്‍ പറയുന്നത്.

പുരസ്‌കാരം നേടിയതില്‍ നരിക്കുനിക്കാരാണ് ഏറ്റവും അധികം സന്തോഷിക്കുന്നതെന്നും സുരഭി അഭിമാനത്തോടെ പറയുന്നു. ഐശ്വര്യ റായ് ഗര്‍ഭിണിയായപ്പോള്‍, അവരുടെ മകളായി ജനിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും തനി നാടന്‍ കോഴിക്കോടന്‍ ഭാഷയില്‍ തമാശയോടെ സുരഭി പറയുന്നു.

ടെലിവിഷന്‍ താരവും അവതാരകനുമായ വിനോദ് കോവൂരും സുരഭിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. ഇരുവരും മനസുതുറക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News