അടിമാലിയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ വേട്ട; രണ്ട് പേര്‍ഡിആര്‍ഐയുടെ പിടിയില്‍

അടിമാലി : അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടിരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം അടിമാലിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടിമാലി പൊന്നപ്പാല കരീം (52), കൊന്നത്തടി പാനിപ്ര സുരേന്ദ്രന്‍ (53) എന്നിവരാണ് പിടിയിലായത്.

കരീമിന്റെ പൊളിഞ്ഞപാലത്തുള്ള വീട്ടില്‍ നിന്നും ബാഗില്‍ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ ഹാഷിഷ് പരിശോധനയില്‍ കണ്ടെടുത്തു. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധനക്കെത്തിയത്. ആന്ധ്രാപദേശില്‍ നിന്നും എത്തിച്ച ഹാഷിഷ് സുരേന്ദ്രനാണ് വില്‍പ്പനയ്ക്കായി കരീമിന് നല്‍കിയത്.

രഹസ്യ വിവരത്തെതുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ സംഘം വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പകല്‍ മൂന്നിന് ടൗണിലുള്ള ഓഫീസില്‍ നിന്നുമാണ് കരീമിനെ കസ്‌ററഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നുമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News