ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; ലീഗ് നടപടി ബിജെപിയെ പ്രശംസിച്ചതിനും പ്രവര്‍ത്തനഫണ്ട് നല്‍കിയതിനും; കെപി മറിയുമ്മയ്ക്ക് പകരം ചുമതല

കോഴിക്കോട്: ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഖമറുന്നിസ, പാണക്കാട് ഹൈദരലി തങ്ങളെ കണ്ട് മാപ്പപേക്ഷ നല്‍കിയിരുന്നു. അതിനുശേഷവും സോഷ്യല്‍മീഡിയ വഴി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാന്‍ ലീഗ് തീരുമാനിച്ചത്.

ഖമറുന്നിസ ബിജെപിയെ പ്രശംസിച്ചതിനും ന്യായീകരിച്ചതിനും മുസ്ലീംലീഗിനുള്ളില്‍ അതൃപ്തി രൂക്ഷമായിരുന്നു. ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടും കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഖമറുന്നിസ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകരും മറ്റു നേതാക്കളും കര്‍ശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ഖമറുന്നിസ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം ചുമതല കെപി മറിയുമ്മയ്ക്ക് നല്‍കി.

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ടാണ് ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിന് കൈമാറിയ ശേഷമാണ് ഖമറുന്നിസ പരാമര്‍ശം നടത്തിയത്. ലീഗിന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് വനിതാ ലീഗ് അധ്യക്ഷയുടെ കൈവശത്ത് നിന്ന് ഫണ്ടും പ്രശംസയും ലഭിച്ചത് വലിയ കരുത്തായാണ് കാണുന്നതെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News