തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍; അഞ്ചു വീടുകളും വാഹനങ്ങളും തകര്‍ത്തു

തലശേരി: തലശേരി കോടിയേരി മേഖലയില്‍ ആര്‍എസ്എസിന്റെ വ്യാപക ആക്രമണം. സിപിഐഎം പ്രവര്‍ത്തകരുടെ അഞ്ച് വീടുകള്‍ ആര്‍എസ്എസ് ഗുണ്ടാ സംഘം തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങളും നശിപ്പിച്ചു. അക്രമത്തില്‍ പരുക്കേറ്റ സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐഎം കോടിയേരി സൗത്ത് ലോക്കല്‍കമ്മിറ്റി അംഗം മാടപ്പീടിക ഗുംട്ടിക്കടുത്ത രാജീവത്തില്‍ പി രാജീവ്കുമാര്‍, നങ്ങാറത്ത്പീടിക ബ്രാഞ്ചംഗം കൊമ്മല്‍വയല്‍ റിറ്റ്‌സിയില്‍ കെ രവീന്ദ്രന്‍, പൈക്കാട്ട്കുനിയില്‍ സര്‍വാത്മീകത്തില്‍ പി കെ സദാനന്ദന്‍, സിപിഐഎം വയലളം സെന്‍ട്രല്‍ ബ്രാഞ്ചംഗം ചാലി ജയന്‍, നങ്ങാറത്ത് പീടികക്കടുത്ത ഷിംല നിവാസില്‍ വിവി കൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.

ഷിംല നിവാസില്‍ കൃഷ്ണന്റെ ഭാര്യ കാര്‍ത്ത്യായനി (60), മകള്‍ ലേഖ (35), കൊമ്മല്‍വയലിലെ കെ രവീന്ദ്രന്റെ മകള്‍ നിത (17) എന്നിവരെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ രവീന്ദ്രന്റെ വീടാക്രമിച്ചാണ് ആര്‍എസ്എസ് ആക്രമണ പരമ്പര തുടങ്ങിയത്. നഗരസഭാംഗം ലിജേഷിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് പി രാജീവ് കുമാറിന്റെ വീടാക്രമിച്ചത്.

അര്‍ധരാത്രി 11.40ഓടെയാണ് സദാനന്ദന്റെ വീടാക്രമിച്ച് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. മകന്‍ സൗരവിന്റെ കെഎല്‍13 കെ 7098 നമ്പര്‍ ബൈക്കും കേടുവരുത്തി. ചാലിജയന്റെ വീട്ടിലെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും മകന്‍ ജിജേഷിന്റെ കെഎല്‍58 ഡി 5674 നമ്പര്‍ ബൈക്കും കെഎല്‍58 എഫ് 9728 നമ്പര്‍ സ്‌കൂട്ടറും കേടുവരുത്തുകയും ചെയ്തു.

അക്രമമുണ്ടായ വീടുകള്‍ എഎന്‍ ഷംസീര്‍ എംഎല്‍എ, എംസി പവിത്രന്‍, സികെ രമേശന്‍, എംവി ജയരാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News