പന്ത്രണ്ടു വയസുകാരന്‍ അമ്മയെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം ആക്രിവിറ്റ കാശിനെച്ചൊല്ലിയുണ്ടായ തര്‍ക്കം

ഹൈദരാബാദ് : ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. അക്രിവിറ്റ കാശിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. മകനെ തെലങ്കാന മംഗള്‍ഹട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പത്തുവര്‍ഷം മുമ്പ് രേണുകയുടെ ഭര്‍ത്താവ് ശ്രീനിവാസ് മരിച്ചു. പിന്നീട് മകനുമൊന്നിച്ച് കുപ്പിയും പാട്ടയും പെറുക്കിവിറ്റാണ് രേണുക ഉപജീവനം കണ്ടെത്തിയത്. മകന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് കിട്ടുന്ന പണം രേണുക സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം മകന്‍ അന്ന് കിട്ടിയ പണം രേണുകക്ക് കൈമാറിയില്ല.

മകനു കിട്ടുന്നതിന്റെ വിഹിതം അമ്മയെ ഏല്‍പ്പിക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ മകന്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് രേണുകയുടെ കഴുത്തില്‍ കുത്തി. ഇതേത്തുടര്‍ന്ന് രേണുക കൊല്ലപ്പെട്ടു. സംഭവശേഷം മകന്‍ വീട്ടില്‍ നിന്നും രക്ഷപെട്ടു.

എന്നാല്‍ ഇയാളെ മംഗല്‍ഹട്ട് ഇന്‍സ്‌പെക്ടര്‍ എ സഞ്ജീവ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. രേണുകയുടെ സഹോദരന്‍ ഗണേഷിന്റെ പരാതിയില്‍ പൊലീസ് മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. രേണുകയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കുട്ടി മയക്കുമരുന്നിന് അടിമയാണോ എന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News