ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം; സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറി, ജനനേന്ദ്രിയത്തില്‍ ബിയര്‍ കുപ്പി കയറ്റി; സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിനും മര്‍ദനം

ശ്രീനഗര്‍: ജമ്മു കഞ്ചക് പൊലീസ് സ്റ്റേഷനില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം. മോഷണം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കാണ് ഉദ്യോഗസ്ഥന്റെ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്.

തന്നെ നഗ്നയാക്കിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നും ജനനേന്ദ്രിയത്തില്‍ ബിയര്‍ കുപ്പി കയറ്റിയെന്നും ആശുപത്രിയില്‍ കഴിയുന്ന യുവതി പറഞ്ഞു.

വീട്ടുജോലി ചെയ്യുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തിയിട്ടില്ലെന്ന് നിരവധി തവണ പറഞ്ഞെങ്കിലും പൊലീസുകാര്‍ കേട്ടില്ലെന്നും ഒരാഴ്ചയോളം തന്നെ സ്റ്റേഷനില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാകേഷ് ശര്‍മയാണ് തന്നെ അതിക്രൂരമായി പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തി.

ഒരാഴ്ച്ചയ്ക്ക് ശേഷം, ശനിയാഴ്ചയാണ് യുവതിയെ പൊലീസുകാര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്‌റ്റേഷനില്‍ യുവതിയെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News