മുസ്ലിം നിയമത്തിലെ ബഹുഭാര്യാത്വത്തില്‍ ഇടപെടില്ല; മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി

ദില്ലി: മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. മുസ്ലിം വ്യക്തി നിയമത്തിലെ ബഹുഭാര്യാത്വം സംബന്ധിച്ചുള്ള വാദങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം മുത്തലാഖില്‍ വിശദമായ വാദം കേള്‍ക്കും

മുത്തലാഖ് നിയമവിധേയമാണോയെന്നത് പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. മുത്തലാഖ് മതപരമായ അവകാശമാണെന്ന് കണ്ടെത്തിയാല്‍ ഇടപെടില്ലെന്നും കോടതി വിശദീകരിച്ചു. സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്

ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, നരിമാന്‍, യു.യു.ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണ് പ്രമുഖ തര്‍ക്കവിഷയം

മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യവുമുണ്ട്. മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രം സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിഗത നിയമ ബോര്‍ഡ്. മുന്‍കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് അമിക്കസ് ക്യൂറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here