കൊല്ലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകനെ കൊല്ലാന്‍ ആര്‍എസ്എസ് സംഘം; കാര്യവാഹിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

കൊല്ലം: ആര്‍എസ്എസ് കാര്യവാഹിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. ആക്രമണത്തിനിടെ അടിയേറ്റ് കാലൊടിഞ്ഞ കാര്യവാഹിനെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുത്തടി കറങ്ങിയില്‍ ജംഗ്ഷനില്‍ സുബ്രഹ്മണ്യന്റെ വീടിന് നേരെ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. കാര്യവാഹക് നിശാന്തിന്റെയാണ് കാലൊടിഞ്ഞത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബ്രഹ്മണ്യന്റെ മകനെ വകവരുത്താനാണ് സംഘം എത്തിയത്. ക്വട്ടേഷന്‍ പ്രകാരമുള്ള ഗുണ്ടാ ആക്രമണമായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ തിരിച്ചടി കിട്ടിയതോടെ കാറില്‍ കയറി സ്ഥലം വിട്ടു. ഇതിനിടയില്‍ ഒറ്റപ്പെട്ടു പോയ നിശാന്തിന് പൊതിരെ തല്ല് കിട്ടി. അവശനായി കിടന്ന ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇഎംഎസ് ചിത്രത്തില്‍ കറുത്ത പെയിന്റടിച്ചത് നിശാന്തിന്റെ നേത്യത്വത്തിലുള്ള സംഘമാണ്. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News