അറവുശാലകള്‍ പൂട്ടാന്‍ യോഗി സര്‍ക്കാരിന് എന്തവകാശമെന്ന് ഹൈക്കോടതി; പുതിയ അറവുശാലകള്‍ തുറക്കണമെന്നും ഉത്തരവ്

ലഖ്‌നൗ: യു പിയിലെ ബി ജെ പി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് അലഹബാദ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ യോഗി ആദിത്യനാഥ് നടപ്പാക്കിയ നടപടി ആയിരുന്നു അറവുശാലകള്‍ക്ക് പൂട്ടിടുകയെന്നത്

എന്നാല്‍ അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. അറവുശാലകള്‍ പൂട്ടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പുതിയത് തുടങ്ങുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി

കാലാവധി അവസാനിച്ച ലൈസന്‍സുകള്‍ പുതുക്കി നല്‍കണമെന്നും പുതിയ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ പ്രധാനമായിരുന്നു സംസ്ഥാനത്തെ അറവുശാലകള്‍ പുട്ടുമെന്നത്

അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാഗ്ദാനം യോഗി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഹൈക്കോടതി ഉത്തരവ് യോഗി ആദിത്യനാഥിന് അഭിമാനപ്രശ്‌നമാകുമെന്നുറപ്പാണ്. അതേസമയം ഹൈക്കോടതി വിധി സംസ്ഥാനത്തെ മാംസവ്യാപാരികള്‍ക്ക് വലിയ ആശ്വാസം നല്‍കും. ജസ്റ്റിസുമാരായ എപി ഷാഹി, സഞ്ജയ് ഹര്‍കൌലി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News