പിണറായി സര്‍ക്കാരിന്റെ ആദ്യ പട്ടയമേളയ്ക്ക് ഇന്ന് തുടക്കം; 2247 കുടുംബങ്ങള്‍ ഇന്ന് ഭൂമിയുടെ അവകാശികള്‍

കാസര്‍ഗോഡ്: ഇടതുസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഇന്ന് പട്ടയമേള നടക്കും. ഉച്ചയ്ക്ക് രണ്ടിന് പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

2247 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കുന്നത്. ഹെസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം നല്‍കുന്നത്. 953 കുടുംബങ്ങള്‍ക്ക്. വെള്ളരിക്കുണ്ട് 346, കാസര്‍കോട് 243, മഞ്ചേശ്വരം 327, ലാന്‍ഡ് ട്രിബ്യൂണല്‍ 322, ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ 56 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്യുക.

പാലാവയല്‍, തയ്യേനി, വായ്ക്കാനം, ചിറ്റാരിക്കാല്‍, അമ്പാര്‍തട്ട്, ബളാല്‍ പെരിയാത്ത്, പനത്തടി മൊട്ടയംകൊച്ചി, ഒറോട്ടിക്കാനം, മാലോത്ത് കുറ്റിത്താന്നി, ദേവഗിരി, മാന്തില എസ്റ്റേറ്റ്, ചാമക്കളം, പുല്ലൂര്‍ കണ്ണോത്ത്, മാണിപ്പുറം, പേരാല്‍ എം എന്‍ ലക്ഷംവീട്, പട്ടേന ലക്ഷംവീട്, പുതുക്കൈ ഭൂദാനം എന്നീ പട്ടിക വര്‍ഗ കോളനികളിലെ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും.

പനത്തടി ചാമുണ്ഡിക്കുന്നില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച പദ്ധതി പ്രകാരം പട്ടികവര്‍ഗ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് പനത്തടി വില്ലേജില്‍ വനംവകുപ്പ് 91.98 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. ഈ ഭൂമി വെള്ളരിക്കുണ്ട് താലൂക്കിലെ ഭൂരഹിതരായ 150 ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News