ആ തട്ടം ഒര്‍ജിനലല്ലേ; നരേന്ദ്രമോദിയുടെ വേദികളിലെ സ്ഥിരസാന്നിധ്യമായ മുസ്ലിം വനിതയുടെ തട്ടമില്ലാത്ത ഫോട്ടോകള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ചോദ്യമുന്നയിക്കുന്നു

ലഖ്‌നൗ: നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതുമുതലുള്ള റാലികളിലെയും പരിപാടികളിലേയും സ്ഥിര സാന്നിധ്യമാണ് പര്‍ദ്ദയണിഞ്ഞ് തട്ടമിട്ട് നില്‍ക്കുന്ന ഇവര്‍. ഉത്തരേന്ത്യയില്‍ എവിടെയും നരേന്ദ്രമോദിക്കും ആര്‍.എസ്.എസ്സിനും പിന്തുണയര്‍പ്പിച്ചു പ്രകടനം നടത്തുകയും പ്രാര്‍ഥനനടത്തുകയും പൂജനടത്തുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഇവരുണ്ടാകും.

എന്നാല്‍ ഇവരുടെ തട്ടമില്ലാത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഘപരിവാര സ്‌പോണ്‍സേര്‍ഡ് പരിപാടിക്കു മാത്രമെ ഈ യുവതി ഹിജാബ് ധരിക്കാറുള്ളുവോയെന്ന ചോദ്യമാണ് ഉയരുന്നത്.


ബി.ജെ.പിയുടെ വിജയാഹ്ലാദപ്രകടനം, മോദിയുടെ റോഡ്‌ഷോക്ക് പൂക്കളെറിയല്‍, രാഖികെട്ടല്‍, യോഗി ആദിഥ്യനാഥിന്റെ വിജയാഘോഷം, മുത്തലാഖിനെതിരേ ഹനുമാന്‍ പൂജ, പശുസംരക്ഷണത്തിനുള്ള കണ്‍വെന്‍ഷന്‍ തുടങ്ങി പരിപാടി എന്തും ആവട്ടെ ഈ യുവതിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇവരുടെ ഫോട്ടോ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുമുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News