മോദി നിരോധിച്ചു; നേതാക്കളുടെ കയ്യില്‍ ഇപ്പോഴും സുലഭം; 45 കോടിയുടെ അസാധു നോട്ടുകള്‍ ബിജെപി നേതാവില്‍ നിന്നും പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവില്‍ നിന്നാണ് 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടിയത്. കോടാമ്പക്കം സക്കരിയ കോളനിയിലെ വസ്ത്ര വ്യാപാരി കൂടിയായ ദണ്ഡപാണിയുടെ കയ്യില്‍ നിന്നാണ് അസാധു നോട്ടുകള്‍ കണ്ടെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എം.വി രാമലിംഗം ആന്‍ഡ് കമ്പനിയിലും വീട്ടിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് പണം പിടികൂടുന്നത്.

വസ്ത്രസ്ഥാപനത്തില്‍ നിന്നായിരുന്നു മുഴുവന്‍ പണവും കണ്ടുകെട്ടിയത്. വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലാണ് 500, 1000 രൂപയുടെ നോട്ടുകെട്ടുകള്‍ സുക്ഷിച്ചിരുന്നത്. പൊലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കുന്നതും സിനിമാ ഷൂട്ടിങ്ങിനും മറ്റും വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ദണ്ഡപാണിയുടേത്. അസാധു നോട്ടുകള്‍ മാറി നല്‍കാന്‍ ഒരു ജ്വല്ലറി ഉടമ എത്തിച്ച പണമാണിതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
സിനിമാ മേഖലയുമായ് അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ വഴിയാണ് തമിഴ് സിനിമാ താരങ്ങള്‍ നോട്ടുകള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോട്ട് നിരോധനത്തോട് പാര്‍ട്ടി നേതാക്കള്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News