കോലഞ്ചേരിയില്‍ ‘ദൈവസഹായം’ ഹോട്ടല്‍: 15 വര്‍ഷം മുന്‍പ് നാടുവിട്ടു; ബുള്ളറ്റ് സ്വാമിയെന്ന് ഇരട്ടപ്പേര്; നിയമവിദ്യാര്‍ഥിനി ജനനേന്ദ്രിയം മറിച്ചെടുത്ത ഹരി സ്വാമിയുടെ ജീവിതം ഇങ്ങനെ

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൊല്ലത്തെ നിയമവിദ്യാര്‍ഥിനി ജനനേന്ദ്രിയം മറിച്ചെടുത്ത ഹരിസ്വാമി, കോലഞ്ചേരിയില്‍ ദൈവസഹായം എന്ന പേരില്‍ ഹോട്ടലകള്‍ നടത്തിയ വ്യക്തി. നാട്ടില്‍ പൂജയും ആത്മീയ പരിപാടികളുമായി ജീവിച്ച ഹരി സ്വാമി 15 വര്‍ഷം മുന്‍പാണ് നാട്ടുവിട്ടത്. ദൈവസഹായം എന്ന പേരിലുള്ള ഹോട്ടലുകള്‍ ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹരി, ഹരി സ്വാമിയായി രൂപമെടുത്തത്. വെളുത്ത മുണ്ടും മേല്‍മുണ്ടുമായി ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന ഹരിസ്വാമിക്ക് ബുള്ളറ്റ് സ്വാമിയെന്ന് പേരു നാട്ടുകാര്‍ നല്‍കി.

ആഭിചാരക്രിയകള്‍ ചെയ്തിരുന്ന ഇയാള്‍ക്ക് പുത്തന്‍കുരിശിലും ജില്ലയുടെ വിവിധഭാഗങ്ങളിലും നിരവധി ഭൂസ്വത്തുക്കളുണ്ട്. ആഢംബര കാറുകളിലായിരുന്നു സഞ്ചാരം. കൊല്ലത്തെ ആശ്രമത്തില്‍ എത്തിയ ശേഷമാണ് ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെല്ലാം ഒത്താശ നല്‍കിയിരുന്നത് പെണ്‍കുട്ടിയുടെ മാതാവാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി തരപ്പെടുത്തി വച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News