ഹരിസ്വാമിക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് അധികൃതര്‍; സ്വഭാവദൂഷ്യത്തിന്റെ പേരില്‍ 15 വര്‍ഷം മുന്‍പ് പുറത്താക്കി

തിരുവനന്തപുരം: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹരിസ്വാമിക്ക് കൊല്ലം പന്മന ചട്ടമ്പിസ്വാമി ആശ്രമവുമായി ബന്ധമില്ലെന്ന് അധികൃതര്‍. 15 വര്‍ഷം മുന്‍പ് പഠനത്തിനായാണ് ഹരിസ്വാമി ആശ്രമത്തിലെത്തിയതെന്നും പിന്നീട് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഇയാളെ പുറത്താക്കിയെന്നും ആശ്രമം അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, രണ്ടാഴ്ച മുന്‍പ് ഹരിസ്വാമി ആശ്രമത്തിലെത്തി ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും പൊലീസ് പറയുന്നു.

ആശ്രമത്തില്‍ നിന്നും പോയ സ്വാമി, കോഴഞ്ചേരി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി യാതൊരു ബന്ധവുമില്ലെന്നും ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ അറിയിച്ചു.

ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് ഹരി, ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തില്‍ ഇലക്ഷന്‍ ഐഡി നേടിയിരുന്നെന്നും മഠാധിപതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News