തിരുവനന്തപുരം/കൊച്ചി: ജനനേന്ദ്രിയം മുറിയ്ക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ സ്വാമിയുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ച് നാട്ടുകാര്‍. എറണാകുളം കോലഞ്ചേരിയില്‍ ഇടയ്ക്കിടെ എത്താറുള്ള ഗംഗേശാനന്ദ തീര്‍ഥ പാദര്‍ എന്ന ഹരിസ്വാമി ആര്‍എസ്എസ്-ബിജെപി പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇദ്ദേഹത്തിന് പങ്കാളിത്തമുള്ള ഹോട്ടല്‍ ബിജെപി പ്രവര്‍ത്തകരുടെ സങ്കേതമാണെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി.
കോട്ടയം നെടുങ്കുന്നം സ്വദേശിയായ ഹരികുമാര്‍ കോലഞ്ചേരിയില്‍ ദൈവസഹായം എന്ന ഹോട്ടല്‍ നടത്തിയിരുന്ന അച്ഛനെ സഹായിക്കാനാണ് ആദ്യം ഇവിടെയെത്തിയത്. പിന്നീട് ഇയാളുടെ കുടുംബം പട്ടിമറ്റത്തേയ്ക്ക് താമസം മാറ്റി. ഇവിടെ നിന്നും ഒരു ദിവസം അപ്രത്യക്ഷനായ ഹരികുമാര്‍ പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഹരിസ്വാമിയായാണ് തിരിച്ചു വന്നത്. നാട്ടില്‍ ഇടയ്ക്കിടെ ശുഭ്ര വസ്ത്രം ധരിച്ചെത്തുന്ന സ്വാമി ആഡംബര കാറിലോ ബുള്ളറ്റിലോ ആയിരിക്കും കറക്കം. ബുള്ളറ്റ് സ്വാമിയെന്നറിയപ്പെടുന്ന ഗംഗേശാനന്ദ തീര്‍ഥ പാദര്‍ ആര്‍എസ്എസ്-ബിജെപി പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്ന് നാട്ടുകാരനായ അജിത്ത് പറഞ്ഞു. ഇയാള്‍ക്ക് പങ്കാളിത്തമുള്ള ഹോട്ടല്‍ ബിജെപിക്കാരുടെ സങ്കേതമായിരുന്നുവെന്നും അജിത്ത് പറഞ്ഞു.
കോലഞ്ചേരിയിലും ചൂണ്ടിയിലുമായി നാല് ഹോട്ടലുകള്‍ തുടങ്ങിയ സ്വാമി ബിസിനസ്് പങ്കാളിയാക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയതായും ആരോപണമുണ്ട്. ഇയാളുടെ കുടുംബാംഗങ്ങള്‍ ശക്തമായ ബിജെപി അനുഭാവികളാണെന്നും അയല്‍വാസികള്‍ സ്ഥിരീകരിക്കുന്നു.
ജനനേന്ദ്രിയം ച്ഛേദിക്കാന്‍ കാരണം; പീഡനം തുടര്‍ന്നതു കൊണ്ടോ? മറ്റു കാരണങ്ങളോ?
ചട്ടമ്പിസ്വാമിയുടെ ജന്‍മസ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2008ല്‍ നടന്ന സമരത്തിന് നേതൃത്വം വഹിക്കാനാണ്
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ക്ഷണപ്രകാരം ഗംഗേശാനന്ദ തീര്‍ത്ഥപാദസ്വാമി കണ്ണമ്മൂലയില്‍ എത്തിയത്. സമരം നടക്കുന്നവേളയിലെല്ലാം ഗംഗേശാനന്ദ താമസിച്ചിരുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു.
ചട്ടമ്പിസ്വാമിയുടെ ജന്‍മദേശമായ തിരുവനന്തപുരം കണ്ണമ്മൂലയിലെ തറവാട് വീടും സ്ഥലവും സ്വന്തമാക്കാനുളള സ്വകാര്യവ്യക്തിയുടെ ശ്രമത്തിനെതിരെയും ജന്‍മസ്ഥലം മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഐപിഎസുകാരിയായ ഈ വ്യക്തി ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2008 കണ്ണമ്മൂലയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
സ്വകാര്യവ്യക്തിയുടെ നടപടിക്കെതിരെ സമരവുമായി പരിസരവാസികളും ചട്ടമ്പിസ്വാമിയുടെ ഭക്തരും രംഗത്ത് എത്തിയെങ്കിലും സമരം ഏറ്റെടുക്കാനോ സമരക്കാര്‍ക്ക് പിന്‍തുണ നല്‍കാനോ എന്‍എസ്എസ് നേതൃത്വം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമരം നടത്തുന്നവര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് സമരം ശക്തിപ്പെടുത്തുന്നതിനുള്ള സഹായ അഭ്യര്‍ത്ഥനയുമായി പന്‍മന ആശ്രമത്തെ സമീപിച്ചത്. അന്ന് ആശ്രമത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗംഗേശാനന്ദ തിര്‍ത്ഥസ്വാമിയെ ആക്ഷന്‍ കൗണ്‍സില്‍
ഭാരവാഹികള്‍ പരിചയപ്പെടുകയും നേതൃത്വം ഏറ്റെടുക്കാന്‍ ക്ഷണിക്കുകയുമായിരുന്നു.
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്നത്തെ കൂടിക്കാഴ്ചയില്‍ സ്വാമിയെ കൂടുതല്‍ അടുത്തുപരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കാനും മറന്നില്ല. പിന്നീട് സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിനായി ഗംഗേശാനന്ദ കണ്ണമ്മൂലയില്‍ എത്തിയപ്പോള്‍ സ്വാമി താമസിച്ചിരുന്നത് പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു. ആദ്യം അമ്മയെ ലൈംഗികമായി പലതവണ ഉപയോഗിച്ച ഗംഗേശാനന്ദ ഒടുവില്‍ അമ്മയുടെ സഹായത്തോടെ തന്നെ മകളെയും തന്റെ ഇങ്കിതങ്ങള്‍ക്കായി ഉപയോഗിച്ചു. 14 വയസുള്ളപ്പോള്‍ ആണ് തന്നെ സ്വാമി
ലൈംഗികമായി പീഡിപ്പിച്ചതെന്നും പിന്നീട് അഞ്ചു വര്‍ഷത്തിലധികമായി സ്വാമിയുടെ പീഡനം തുടരുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.
പെണ്‍കുട്ടിയുടെ അച്ഛന് പക്ഷാഘാതം വന്നപ്പോള്‍ ആയുര്‍വ്വേദ ചികില്‍സക്കെന്ന വ്യാജേന വീട്ടിലെത്തിയാണ് സ്വാമി പീഡനം തുടര്‍ന്നത്. പെണ്‍കുട്ടിയുടെ കണ്ണമ്മൂലയിലെ വീട്ടില്‍ സ്വാമിക്ക് പ്രത്യേക മുറിയും സ്ഥിരമായി നല്‍കിയിരുന്നു. ചട്ടമ്പിസ്വാമിയുടെ ജന്‍മഗൃഹം സംരക്ഷിക്കണമെന്നാവശ്യവുമായി ഗംഗേശാനന്ദ തീര്‍ത്ഥസ്വാമി കൊല്ലം മുതല്‍ കണ്ണമ്മൂല വരെ രഥയാത്രയും നടത്തിയിരുന്നു.
പീഡനം തുടര്‍ന്നതു കൊണ്ടാണോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണമാണോ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ച്ഛേദിക്കാന്‍ ഇടയായത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്. അതേസമയം, ഗംഗേശാനന്ദ തീര്‍ത്ഥസ്വാമിയുടെ ലിംഗം ഛേദിച്ചുവെന്ന വിവരം പെണ്‍കുട്ടിയും അമ്മയുമൊത്ത് അയല്‍വാസിയായ ഐപിഎസ് ഉദ്യോഗസ്ഥയോടാണ് ആദ്യം പറഞ്ഞതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യം ഇപ്പോള്‍ പൊലീസ് വളച്ചൊടിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെയും മറ്റുള്ളവരെയും കൂടുതല്‍ മൊഴിയെടുക്കലിന് വിധേയമാക്കി ലിംഗച്ഛേദത്തിന്റെ വസ്തുത പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here