പെണ്‍കുട്ടിയെ കുടുക്കി, പീഡനസ്വാമിയെ രക്ഷിക്കാന്‍ ശ്രമം; ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം; നുണ പരിശോധനയ്ക്കും വിധേയമാക്കണം

തിരുവനന്തപുരം: പീഡനവീരന്‍ ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപി ടിപി സെന്‍കുമാറിന് പരാതി നല്‍കിയത്.

ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നും നവാസ് പറയുന്നു. വര്‍ഷങ്ങളായി പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി, ഇത് മറ്റാരോടും പറയാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ചയാളിന്റെ ലൈംഗികശേഷി നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ലെന്ന് അറിയാവുന്ന നിയമ വിദ്യാര്‍ത്ഥിനി ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സാമ്പത്തിക ബാഹ്യഇടപെടലുകള്‍ ഉണ്ടോ എന്നും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സ്ഥിതി മെച്ചപ്പെടുമ്പോള്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് മജിസ്‌ട്രേറ്റ് ഇന്നലെ ചോദിച്ചെങ്കിലും ഹരി പ്രതികരിച്ചില്ല. എന്നാല്‍ ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്ന് ഇയാള്‍ കഴിഞ്ഞദിവസവും പൊലീസിനോട് ആവര്‍ത്തിച്ചു.

വെള്ളിയാഴ്ച്ച രാത്രിയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്. അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഹരിയുടെ ജനനേന്ദ്രിയം ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടനിലയിലാണ്. ട്യൂബ് വഴിയാണ് ഇപ്പോള്‍ മൂത്രം എടുക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയോ മറ്റു മാര്‍ഗങ്ങളോ സ്വീകരിച്ചില്ലെങ്കില്‍ ഇതു തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News