കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഗര്‍ഭിണിയായി; വിധി വില്ലനായി

വിധി വീണ്ടും വില്ലനായപ്പോള്‍ ഗര്‍ഭിണിയായ യുവതിക്ക് ജീവന്‍ നഷ്ടമായി. മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണിയിയായ, യുവതിക്ക് ആ സന്തോഷം അനുഭവിക്കാന്‍ പത്ത് മിനിറ്റ് മാത്രമാണ് കഴിഞ്ഞത്. മൂവാറ്റുപുഴ സ്വദേശി ഐഷത്ത് റൈഹക്കാണ് വിധിയുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്.

മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്നുമാസത്തെ ചികിത്സക്ക് ശേഷം ഇന്നലെയായിരുന്നു ഗര്‍ഭിണിയാണെന്ന് ആശുപത്രിയില്‍ നിന്നു അറിഞ്ഞത്. ഇതിന്റെ സന്തോഷം പങ്കിടാനായി മധുരപലഹാരങ്ങള്‍ വാങ്ങാനായി മുഹമ്മദ് അസ്സം പോയസമയത്താണ് ഐഷത്തും കൂടെയുള്ള സ്ത്രീയും ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓട്ടോയില്‍ കയറിയത്. എന്നാല്‍ ദുരന്തത്തിലേക്കാണ് കയറിച്ചെല്ലുന്നതെന്ന് അവരറിഞ്ഞില്ല; ഇരുവരും കയറിയ ഓട്ടോയില്‍ ഓവര്‍ സ്പീഡിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെയായ ഇരുവരും കുട്ടികളുണ്ടാവാത്തതിനാല്‍ ചികിത്സയിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ചയാണ് ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ അറിയിച്ചത്.മധുരപലഹാരങ്ങള്‍ വാങ്ങാനായി പോയ ഭര്‍ത്താവ് ഓടിയെത്തി ചോരയില്‍ കുളിച്ച് കിടന്ന ഐഷത്തിനെ എടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News