കാലിക്കച്ചവട നിരോധനം പിന്‍വലിക്കണം; പ്രധാന മന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തില്‍ പുതുതായി കൊണ്ടുവന്ന കന്നുകാലിക്കശാപ്പും കന്നുകാലിക്കടത്തും സംബന്ധിച്ച നിബന്ധനകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായതെ കന്നുകാലിക്കശാപ്പ് അപ്പാടെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
ഇത് കന്നുകാലി കര്‍ഷകരെയും അനുബന്ധ വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കും. രാജ്യത്ത് ബീഫ് നിരോധനം കൊണ്ടുവരാനും, ഭക്ഷണത്തിലുള്ള പൗരന്റെ അവകാശത്തില്‍ കടന്നുകയറാനുമുള്ള നീക്കമാണ് ഉണ്ടായിരിക്കുന്നത്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ 30 ശതമാനം പേരും കാലിവളര്‍ത്തലിലും കാലിവില്പനയിലും ഏര്‍പ്പെട്ടിട്ടുള്ളവരാകയാല്‍ ഈ തീരുമാനം ദശലക്ഷക്കണക്കിനാളുകളെ ദോഷകരമായി ബാധിക്കും. അവരുടെ ജീവിതം വഴിമുട്ടും.

പുതുതിയ വ്യവസ്ഥകള്‍ കാലിവ്യാപാരത്തിന് തടസ്സമുണ്ടാക്കും. മാംസക്കയറ്റുമതിയെയും തുകല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിക്കും. 26,685 കോടിരൂപയുടെ വ്യവസായമാണിത്. അത് പാടെ നശിക്കും. ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടവരുത്തും. ഈ തീരുമാനം കാര്‍ഷിക ഭാരതത്തിന്റെ നട്ടെല്ലൊടിക്കുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News