ലക്ഷ്മി നായര്‍ക്കെതിരായ കേസ് പിന്‍വലിച്ചത് സി പി ഐയില്‍ വിവാദം; പാര്‍ട്ടിയിലെ ചിലര്‍ വഞ്ചിച്ചെന്ന് വിവേക്; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാനം

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി വിവേക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത. കേസ് പിന്‍വലിച്ചത് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുമതിയോടെയെന്ന് ഫെയ്‌സ് ബുക്കിലൂടെ ആരോപിച്ച എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി മുന്‍ നിലപാട് തിരുത്തി.

പാര്‍ട്ടിയില്‍ ചിലര്‍ തന്നെ വഞ്ചിച്ചതായും വിവേക് തുറന്നടിച്ചു. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെക്കുന്നകതായും വിവേക് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം വിവേകിന്റെ ആരോപണം നിഷേധിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് എ ഐ എസ് എഫ് പിന്‍വലിച്ചിട്ടില്ലെന്ന് അദ്ദേഹം പീപ്പിളിനോട് പറഞ്ഞു. വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു വിദ്യാര്‍ഥി അറിയിച്ചതിനെ തുടര്‍ന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News