ലക്ഷ്മി നായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിവേകിനെ എ ഐ എസ് എഫില്‍ നിന്ന് പുറത്താക്കി; രാജിവെച്ചെന്ന് വിവേക്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിനാണ് എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. ലോ അക്കാദമി സമരത്തില്‍ പ്രധാനിയായിരുന്നു വിവേക്.

സംഘടനയുമായി ആലോചിക്കാതെയാണ് കേസ് പിന്‍വലിച്ചതെന്ന് ചൂണ്ടികാട്ടിയാണ് എ ഐ എസ് എഫ് നടപടി സ്വീകരിച്ചത്. അതേസമയം സംഘടനയില്‍ നിന്ന് രാജിവെച്ചതാണെന്ന് വിവേക് പ്രതികരിച്ചു. നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവര്‍ അറിഞ്ഞാണ് താന്‍ പരാതി പിന്‍വലിച്ചതെന്ന് വിവേക് പ്രതികരിച്ചിരുന്നു.

വിവേകിന്റെ ആരോപണം നിഷേധിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് എ ഐ എസ് എഫ് പിന്‍വലിച്ചിട്ടില്ലെന്ന് അദ്ദേഹം പീപ്പിളിനോട് പറഞ്ഞു. വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel