ആരു പറഞ്ഞു സതി അവസാനിച്ചെന്ന്? നിത്യനരകത്തിന്റ ഉമിത്തീയിലേയ്ക്ക് ഭര്‍ത്താവു മരിച്ചവള്‍ വലിച്ചെറിയപ്പെടുന്നു, ഇന്നും. ഇതാ, രണ്ടാം സതി

ഇന്ത്യയോട് ഈ കഥ പറയുന്നത് ഗുജറാത്ത്. അവിടത്തെ ആദിലാബാദിലെ കിസ്താപൂരില്‍ യുവതിയെ വേശ്യാലയത്തിലേയ്ക്കു വിറ്റു. മരിച്ച ഭര്‍ത്താവിന്റെ അനുജനാണ് ഈ നരാധമന്‍. യുവതി തനിക്കു വഴങ്ങാത്തതിന്റെ പകപോക്കല്‍ കൂടിയായിരുന്നു അത്.

മൂന്നു കൊല്ലം മുമ്പായിരുന്നു യുവതിയുടെ വിവാഹം. രണ്ടു മക്കളും ഉണ്ടായി. ഈ വര്‍ഷം തുടക്കത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. ജോലിയെടുത്ത് ദുര്‍വിധിയെ മറികടക്കാന്‍ യുവതി തീരുമാനിച്ചു. അടുത്തൊരു സ്‌കൂളില്‍ അറ്റന്‍ഡറായി അവള്‍ക്കു ജോലിയും കിട്ടി. പിന്നാലേയാണ് ദുരന്തത്തിന്റെ വരവ്. ഭര്‍ത്താവിന്റെ അനുജന് യുവതിയോട് കമ്പം. അവള്‍ വഴങ്ങിയില്ല. അതോടെയാണ് അയാള്‍ കടുംകൈ ചെചയ്തത്.

യുവതിയുടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഗതി പുറത്തായത്. ആദ്യമൊക്കെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കു വ്യക്തമായ ഉത്തരമില്ലായിരുന്നു. പിന്നീട് ആര്‍ക്കോ വിറ്റെന്നു തെളിഞ്ഞു. ഒടുവില്‍, അത് സമീപത്തെ വേശ്യാലയത്തിലേയ്ക്കാണെന്നും വ്യക്തമായി. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണത്രെ യുവതിക്ക് വേശ്യാലയം നല്കിയ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News