ട്രംപിന്റെ അറുത്തെടുത്ത തലയുമായി യുവതി; ഫോട്ടോ വിവാദമാകുന്നു.

സിഎന്‍എന്‍ ചാനലിന്റെ കൊമേഡിയന്‍ താരം കാത്തി ഗ്രിഫിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെട്ടിമാറ്റിയ തലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോ വിവാദമായതോടെ ഗ്രിഫിനെ ചാനലില്‍ നിന്ന് പുറത്താക്കി.

ഡി ലിസ്റ്റ് സെലിബ്രിറ്റി പബ്ലിസിറ്റി സ്റ്റണ്ടായി അവതരിപ്പിക്കുന്ന പരിപാടിയിലാണ് വിവാദ ഫോട്ടോയും വീഡിയോയുമായി ഗ്രിഫിന്‍ പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോയും വീഡിയോയും വിവാദമായതോടെ ട്രംപും ഭാര്യ മെലാനിയയും ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഗ്രിഫിനെ നാണമില്ലാത്തവള്‍ എന്ന് വിളിച്ചാണ് ട്രംപിന്റെ ട്വീറ്റ്. തന്റെ പതിനൊന്നന് വയസ്സായ മകന് വലിയ ആഘാതമാണ് ഇത് സൃഷ്ടിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഒരു അമ്മ, ഭാര്യ, മനുഷ്യന്‍ എന്നീനിലകളില്‍ ഫോട്ടോ വളരെയധികം വേദനാജനകമാണ് എന്നാണ് മെലാനിയയുടെ ട്വീറ്റ്. ട്രംപിന്റെ അനുയായികളും ഡെമോക്രാറ്റുകളും വിമര്‍ശനവുമായി രംഗത്തെത്തി.

വിമര്‍ശനങ്ങളെ ആദ്യം എതിര്‍ത്ത് നിന്നെങ്കിലും കാര്യം വിവാദമായതോടെ താന്‍ ചെയ്തത് കടന്നു പോയെന്നും ഖേദിക്കുന്നുവെന്നും ഗ്രിഫിന്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here