പാരിപ്പള്ളി മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനം; ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും ചിലത് പറയാനുണ്ട്

കൊല്ലം: കഴിഞ്ഞ സര്‍ക്കാരിന്റെകാലത്താണ് പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രികെട്ടിടം ഗവണ്മെന്റിന് കൈമാറുന്നത്. ആ സമയംമെഡിക്കല്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ ആശുപത്രിക്കുണ്ടായിരുന്നില്ല.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാരിപ്പള്ളിമെഡിക്കല്‍കോളേജില്‍ ആശുപത്രിസേവനം ആരംഭിച്ചതുംകൂടാതെ പ്രിന്‍സിപ്പാളിനെയുംആശുപത്രിസൂപ്രണ്ടിനെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തുടക്കംകുറിച്ചതും.

390 തസ്തികകള്‍സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്തു. എം.സി.ഐയുടെ അംഗീകാരത്തിനായി 59 ഡോക്ടര്‍മാര്‍മതിയെന്നിരിക്കെ 89 ഡോക്ടര്‍മാരെ നിയമിച്ചും, കൂടാതെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത മെഡിക്കല്‍കോളേജുകളിലെ അദ്ധ്യാപകന്മാരെ പാരിപ്പള്ളിയിലേക്ക്മാറ്റി നിയമിക്കുകയുംചെയ്തിരുന്നു. അതോടപ്പം ക്യാഷാലിറ്റി ഒ പി പൂര്‍ണ്ണമായരീതിയില്‍ആരംഭിച്ചു.

ഹോസ്പിറ്റല്‍ ഉപകരണങ്ങള്‍വാങ്ങുന്നതിന് 18 കോടിരൂപ അനുവദിച്ച് ഭരണാനുമതി നല്‍കി. എം,സി.ഐ പരിശോധനാ സമയത്ത്ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇതിന് പുറമേ 50 ലക്ഷംരൂപ കൂടി അനുവദിച്ചു. പ്രവര്‍ത്തന രഹിതമായിരുന്ന ബ്ലഡ്ബാങ്ക് ആധുനിക സജ്ജീകരണങ്ങളോടെ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാക്കി ഉയര്‍ത്തി. ഒപ്പം 24മണിക്കൂര്‍ ലാമ്പ് സര്‍വീസുംആരംഭിച്ചു. മറ്റ്‌മെഡിക്കല്‍കോളേജുകളോടൊപ്പം കിടപിടിക്കുന്ന രീതിയില്‍ ഉള്ള അത്യാധുനികസംവിധാനങ്ങോളോട് കൂടിയ ഒരു മെഡിക്കല്‍കോളേജാക്കി മാറ്റുവാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണോ ചെയ്യേണ്ടത് അതല്ലാം തന്ന യുദ്ധകാലാടി സ്ഥാനത്തില്‍ നടപ്പിലാക്കി.

ആധുനിക സംവിധാനങ്ങോളോടു കൂടിയ തീയറ്ററുകള്‍, ഐസിയു ഉപകരണങ്ങള്‍, കാത്ത് ലാമ്പ്, പ്രസവമുറിതുടങ്ങിഅവശ്യവിഭാഗങ്ങളെല്ലാം ഒരുക്കാന്‍സര്‍ക്കാരിനായി. കൂടാതെകാരുണ്യ ഫാര്‍മസിആരംഭിക്കുകയും കാന്റീന്‍ സൗകര്യം ഒരുക്കുകയും കിടത്തിചികിത്സ ആരംഭിക്കുകയും ചെയ്തു.

ഇത്തരത്തില്‍ ഒരുമെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് എം.സി.ഐയുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ അപേക്ഷനല്‍കിയത്. എന്നാല്‍ അംഗീകാരംലഭിക്കാനിടയില്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പലകേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു.

അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഈ കര്യങ്ങള്‍ ഗൗരവമായികാണുകയും അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ ഇടപ്പെടലുകളും കൃത്യമായി നടത്തുകയും ചെയ്തു. ആരോഗ്യ മന്ത്രി നേരിട്ട് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി വിഷയത്തില്‍ ആശയവിനിമയം നടത്തുകയും ഈ കാര്യത്തില്‍ രേഖകള്‍ പരിശോധിച്ച് മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍ക്കുകയും തുടര്‍ന്ന ്അംഗീകാരം നല്‍കിയ ഉടന്‍തന്നെ ആരോഗ്യ മന്ത്രിയെ വിളിച്ച് ഈ കര്യം അറിയിക്കുകയും ചെയ്തിരുന്നു.

യാഥാര്‍ഥ്യം ഇതായിരിക്കെ ചില ഉത്തരവാദിത്തപ്പെട്ടവരും ചില മാധ്യമങ്ങളും ഇത് സര്‍ക്കാരിന്റെ ഇടപ്പെടല്‍കൊണ്ടല്ല ലഭിച്ചത് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് പൊതുജനം തള്ളിക്കളയുമെന്നതില്‍ സംശയമില്ല. മെഡിക്കല്‍കോളേജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും ഒരുക്കുന്നില്ല എന്നും, ഉള്ളത് അടച്ചു പൂട്ടുകയാണെന്നും നിരന്തരം ആക്ഷേപം ഉന്നയിച്ചവര്‍ തങ്ങളുടെ കത്തിലൂടെയാണ് മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത് എന്ന് പറയുന്നത് എം.സി.ഐയെ അപമാനിക്കുന്നതിന് തുല്യമാണ്.

കത്ത് നല്‍കിയെന്ന് പറയുന്നത് കൊണ്ടല്ല മറിച്ച് എം.സി.ഐ അനുശാസിക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്‌സൗകര്യങ്ങള്‍ ഒരിക്കയതിനാലാണ് പാരിപ്പള്ളിമെഡിക്കല്‍കോളേജിന് 100 സീറ്റില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചതെവന്നും ഇത്തരക്കാര്‍തിരിച്ചറിയേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News