സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥിനി; തൃശൂരുകാരിയും പാലക്കാടുകാരിയും തമ്മിലുള്ള പോരിന്റെ കാരണം വിചിത്രം

ബംഗളൂരു: സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥിനിയെ കോളേജില്‍ നിന്നും പുറത്താക്കി. ബംഗളൂരുവിലെ യലഹങ്ക എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിയുമായ പെണ്‍കുട്ടിയെയാണ് പുറത്താക്കിയത്. പാലക്കാട്ടുകാരിയുടെ കുളിമുറി ദൃശ്യങ്ങളാണ് പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയത്.

കഴിഞ്ഞമാസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗിന് പഠിക്കുന്ന ഇരുവരും ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഇവരില്‍ പഠിക്കാന്‍ മിടുക്കിയായിരുന്നയാള്‍ എതിരാളിയെ പരിഹസിക്കുക പതിവായിരുന്നു. കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നപ്പോഴും നന്നായി പഠിക്കുന്ന പാലക്കാട്ടുകാരിക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടുകയും തൃശൂരുകാരിക്ക് മാര്‍ക്ക് കുറയുകയും ചെയ്തു.
ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. തുടര്‍ന്ന് പാലക്കാട്ടുകാരിയെ മാനസികമായി തകര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഒളി ക്യാമറ.

മൂന്നു ദിവസത്തോളം ഒളി ക്യാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍, ക്ലാസിലെ മറ്റു വിദ്യാര്‍ഥികള്‍ക്ക് കൈമാറി നാണം കെടുത്തുമെന്ന് തൃശൂരുകാരി ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഫോണ്‍ കേടാകുകയും അറ്റകുറ്റ പണികള്‍ക്കായി നഗരത്തിലെ ഒരു കടയില്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് ദൃശ്യങ്ങള്‍ പുറത്തുപോയത്.

സംഭവത്തില്‍ പാലക്കാട്ടുകാരിയായ പെണ്‍കുട്ടി പൊലീസിലും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് തൃശൂരുകാരിയായ പെണ്‍കുട്ടിയെ പുറത്താക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News