കുന്നംകുളത്തെ കടകളില്‍ ഗുണ്ടാ പിരിവുമായി ബിജെപി; പണം നല്‍കിയില്ലെങ്കില്‍ ഭീഷണി; നേരിടാനൊരുങ്ങി വ്യാപാരികള്‍

തൃശൂര്‍: കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ നിര്‍ബന്ധിത പണപ്പിരിവ്. സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സംഭാവന നല്‍കണമെന്ന അറിയിപ്പ് നല്‍കിയാണ് പ്രവര്‍ത്തകര്‍ പണം പിരിക്കുന്നത്. ആവശ്യപ്പെടുന്ന തുക നല്‍കാത്തവര്‍ക്കെതിരെ ഭീഷണി മുഴക്കുന്നതായും പരാതി ഉയര്‍ന്നു. ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ബിജെപി കുന്നംകുളം മണ്ഡലം കമ്മറ്റി വ്യാപാര സ്ഥാപനങ്ങളില്‍ നല്‍കിയ കത്ത് പീപ്പിള്‍ ടിവിക്ക് ലഭിച്ചു

കഴിഞ്ഞ ദിവസമാണ് കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ കുന്നംകുളത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സംഭാവന ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കത്തുകള്‍ നല്‍കിയത്. ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഓരോ സ്ഥാപന ഉടമയും നല്‍കേണ്ട തുക രേഖപ്പെടുത്തി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എസ് രാജേഷ് ഒപ്പുവച്ചാണ് കടകളില്‍ നല്‍കിയത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിനും, പ്രധാനമന്ത്രിയുടെ പദ്ധതി നടത്തിപ്പുകള്‍ക്കും, ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുമായാണ് പണപ്പിരിവെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ അഞ്ച് ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നല്‍കണമെന്നു കാട്ടിയാണ് അറിയിപ്പ്. തുക നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംഭാഷണം ഭീഷണിയുടെ സ്വരത്തിലാകുമെന്ന് കടയുടമകള്‍ പറയുന്നു.

തട്ടുകടകള്‍, പെട്ടിക്കടകള്‍ തുടങ്ങി ചെറുസ്ഥാപനങ്ങളില്‍ പോലും പതിനായിരം രൂപ മുതല്‍ മുകളിലേക്കാണ് പിരിവ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവിനെതിരെ കുന്നംകുളത്തെ വ്യാപാരികള്‍ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ഗുണ്ടാ പിരിവിന് സമാനമായ സാഹചര്യത്തെ നിയമപരമായി നേരിടാനാണ് വ്യാപാരികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News