കോള്‍ സെന്റര്‍ തട്ടിപ്പ് കേസ്: ഇന്ത്യാക്കാര്‍ കുറ്റക്കാരെന്ന് അമേരിക്കന്‍ കോടതി

വാഷിംഗ്ടണ്‍: അമേരിക്കയിലെ കോള്‍ സെന്റര്‍ തട്ടിപ്പി കേസില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കുറ്റക്കാരെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടത്തി. ഇന്ത്യക്കാരായ രാജുഭായ് പട്ടേല്‍, വിരാജ് പട്ടേല്‍, ദിലീപ് കുമാര്‍അമ്പല്‍ പട്ടേല്‍എന്നിവരെകൂടാതെ പാക്കിസ്താന്‍ സ്വദേശിയായ ഫഹദ് അലിയുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആദായനികുതി വകുപ്പില്‍ നിന്നാണെന്ന് തെറ്റിധരിപ്പിച്ച് ഫോണ്‍ ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. നികുതി കുടിശ്ശിക വരുത്തിയവരെ മാത്രമാണ് ഇവര്‍ തട്ടിപ്പിന് തിരഞ്ഞെടുത്തത്. മഹാരാഷ്ട്ര,ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗീകാരമില്ലാത്ത കോള്‍ സെന്ററുകളിലെ ജീവനക്കാരാണ് ആദായ നികുതി വകുപ്പെന്ന് തെറ്റിധരിപ്പിച്ച് തട്ടിപ്പ നടത്തിയത്.

ഇതെത്തുടര്‍ന്നാണ് അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചത്. ഇതേ കേസില്‍ ഗൂഢാലോചന നടത്തിയതിന് ഇന്ത്യക്കാരനായ ഹര്‍ദ്ദിക് പട്ടേലിനെ മുന്‍പ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കോള്‍ സെന്ററുകള്‍ നടത്തിയിരുന്നത് പര്‍ദ്ദിക് പട്ടേലായിരുന്നു. ഇയാളാണ് ഇന്ത്യയിലിരുന്ന് ഇമെയില്‍ സന്ദേശങ്ങളെ നിയന്ത്രിച്ചിരുന്നത്.
യൂണിവേഴ്‌സല്‍ സര്‍വീസസ്, ടെക് സൊല്യൂഷന്‍സ്, കാള്‍ ടോക്, ഐ സെര്‍വ് ബി.പി.ഒ, ലോറെക്‌സ് ഇംപെക്‌സ് തുടങ്ങി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ വഴി പ്രതിദിനം ഒരു കോടി മുതല്‍ 1.5 കോടി വരെ യുഎസില്‍ നിന്നും വ്യാജ ഫോണ്‍വിളികളിലൂടെ ഇവര്‍ നേടിയിരുന്നു.
15,000 മുതല്‍ 70,000 വരെയാണ് കോള്‍ സെന്റര്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരുന്ന പ്രതിമാസ വേതനം. പണം തട്ടിയെടുക്കുന്ന കോളര്‍മാര്‍ക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും കമ്പനി നല്‍കിയിരുന്നു.

2013 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വിരാജ് പട്ടേല്‍ ഗൂഢാലോചനയില്‍ പങ്കാളിയായത്. അമേരിക്കയിലേക്ക് പോകുന്നതിന് മുന്പ് കാള്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല വിരാജ് വഹിച്ചിരുന്നു. ഷിക്കാഗോ, ഇല്ലിനോയി, തെക്കന്‍ ടെകസാസ് എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു പാകിസ്ഥാന്‍കാരനായ ഫഹദ് അലി പ്രവര്‍ത്തിച്ചിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here