കണ്ണില്‍ ചോരയില്ലാത്ത ജനക്കൂട്ടം; കസേര മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ തലകീഴായ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

കൈംപൂര്‍; ജനക്കൂട്ടത്തിന്റെ ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബിഹാറിലെ കൈംപൂറിലായിരുന്നു ആരേയും നടുക്കുന്ന ക്രൂരത അരങ്ങേറിയത്. കസേര മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ തലകീഴായ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ആസ്വദിക്കുകയായിരുന്നു ജനക്കൂട്ടം.

കല്യാണ വീട്ടില്‍ നിന്ന് അഞ്ച് കസേര മോഷ്ടിച്ചെന്നാരോപിച്ചാണ് കൈംപൂര്‍ ജില്ലയിലെ സോന്‍ബോര്‍സാ വാസികള്‍ നിയമം കയ്യിലെടുത്ത് യുവാക്കളെ ദാരുണമായി തല്ലിയത്. ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ തലകീഴായ് കെട്ടിയിട്ട് എല്ലാവരും ചേര്‍ന്ന് തല്ലുകയായിരുന്നു. രാജ് കുമാര്‍ ബിന്ദ്, ബീര്‍ബെല്‍ ബിന്ദ് എന്നിവരാണ് നിലവിളിയുമായി ക്രൂരപീഡനം ഏറ്റുവാങ്ങിയത്.

കസേര തങ്ങളെടുത്തില്ലെന്ന് അവര്‍ വിളിച്ചുപറഞ്ഞെങ്കിലും ജനക്കൂട്ടത്തിന്റെ നീതിബോധത്തിന് മുന്നില്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കപ്പെട്ടില്ല. ഒടുവില്‍ കസേരയുടെ 3000 രൂപയും പിടിച്ചുവാങ്ങിയ ശേഷമാണ് ഇവരെ അഴിച്ചുവിട്ടത്. മണിക്കൂറുകളോളം മനസാക്ഷിയില്ലാതെ യുവാക്കളെ മര്‍ദ്ദിച്ചപ്പോള്‍ ഒരാള്‍ പോലും പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. വിഡിയോ എടുത്ത് രസിക്കുകയാണ് ഏവരും ചെയ്തത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News