ആര്‍എസ്എസിന്റെ ഭീരുത്വം വീണ്ടും വ്യക്തമായെന്ന് തോമസ് ഐസക്ക്; കാവിരാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ ഇനിയും മുന്നില്‍ത്തന്നെയുണ്ടാകും

തിരുവനന്തപുരം: എത്രമാത്രം ഭീരുക്കളാണ് സംഘപരിവാറുകാരെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരെ കൈയേറ്റശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഐസക്കിന്റെ പ്രതികരണം.

കൈയൂക്കുകൊണ്ടു കാവിസാമ്രാജ്യം കെട്ടിപ്പെടുക്കാമെന്നവര്‍ കരുതുന്നെങ്കില്‍ നാഗ്പ്പൂരിനെ വിഡ്ഢികളുടെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കേണ്ടി വരും. അവിടെയാണല്ലോ ആര്‍എസ്എസിന്റെ ആസ്ഥാനം. ആക്രമിക്കാനെത്തിയവര്‍ ഹിന്ദുസേനാംഗങ്ങളാണത്രേ. ഒരിക്കല്‍ക്കൂടി വെളിവാകുകയാണ് ആര്‍എസ്എസിന്റെ ഭീരുത്വം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുനിഞ്ഞിറങ്ങുമ്പോള്‍ സംഘടനയുടെ പേരു മാറും. ഇതുപോലെ പ്രച്ഛന്നവേഷം കെട്ടിയാണല്ലോ നാഥുറാം ഗോഡ്‌സെ മഹാത്മാഗാന്ധിയുടെ ജീവനെടുത്തത്. ഏതു പേരില്‍ ഗുണ്ടകളെ നിയോഗിച്ചാലും വിമര്‍ശനങ്ങള്‍ക്ക് അറുതിവരുത്താമെന്ന് സംഘപരിവാര്‍ ധരിക്കേണ്ടതില്ല.

മതനിരപേക്ഷതയുടെ കൊടിയുമേന്തി കാവിരാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ മുന്നില്‍ത്തന്നെയുാകും. അവസാന സഖാവും മരിച്ചു വീഴുന്നതുവരെ.- തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News