ഫാസിസ്റ്റ് ഹിറ്റ്‌ലര്‍ വെപ്പാട്ടിയൊടൊപ്പം ആത്മഹത്യ ചെയ്തത് മറക്കരുത്; ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളു; എം ബി രാജേഷ്

പാലക്കാട്: എ.കെ.ജി ഭവനില്‍ സീതാറാം യെച്ചൂരിയ്ക്ക് നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് എം.ബി രാജേഷ് എം.പി. ഫേസ്ബുക്കിലൂടെയാണ് രാജേഷിന്റെ പ്രതികരണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നേര്‍ക്കുള്ള ആക്രമണം കേവലം വ്യക്തിക്കെതിരായ ആക്രമണമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്കാകെയും ഇന്ത്യയിലെ പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ളതാണെന്നും എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യാനുള്ള ആര്‍.എസ്.എസ് നേതാവിന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ അക്രമമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഈ ആക്രമണത്തിന്റെ സൂചനകള്‍ ഇന്നലെ ബി.ജെ.പി വക്താവ് സംപിത് പത്ര നടത്തിയ പ്രകോപനപരമായ പ്രസ്താവനയില്‍ തന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണിതെന്നാണ് വ്യക്തമാക്കുന്നത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ സിപിഐഎം ഒരു ചെറിയ പാര്‍ട്ടിയായിട്ടും സംഘപരിവാര്‍ ആയുധങ്ങള്‍ മുഴുവന്‍ സി.പി.എമ്മിനു നേരേ തിരിച്ചു വിട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും രാജേഷ് ചോദിച്ചു.

ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്തത് ഇത് തന്നെയായിരുന്നെന്ന് ചൂണ്ടികാട്ടിയ രാജേഷ് ഹിറ്റ്‌ലര്‍ക്ക് വെപ്പാട്ടിയോടൊപ്പം ആത്മഹത്യചെയ്യേണ്ടി വന്നത് ചരിത്രമാണെന്നും ഓര്‍മ്മിപ്പിച്ചു. വരാനിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്ന് ഇനിയും തിരിച്ചറിയാത്തവരെ ജര്‍മ്മന്‍ കവി ബര്‍തോള്‍ഡ് ബ്രഹ്തിന്റെ ‘ചിരിക്കുന്നവര്‍ ഭയങ്കരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ വരികള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് എം.ബി രാജേഷ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News