കോഴിക്കോട് വിദ്യാര്‍ഥിനി സഹപാഠികളുടെ നഗ്‌ന ഫോട്ടോ പകര്‍ത്തി പ്രിന്‍സിപ്പലിനയച്ചു കൊടുത്തു; സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം

കോഴിക്കോട് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ സെന്ററിലാണ് വിവാദ സംഭവം നടന്നത്. പ്രിന്‍സിപ്പലുമായി നിരന്തരം അശ്ശീല സംഭാഷണത്തിലേര്‍പ്പെട്ട പെണ്‍കുട്ടി സഹപാഠികളുടെയും തന്റെയും അര്‍ദ്ധനഗ്‌നഫോട്ടോകള്‍ പ്രിന്‍സിപ്പലിനയക്കുക പതിവായിരുന്നു. ഇത് മറ്റു വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പരാതിയുമായി കോളേജിലെത്തി.

പ്രിന്‍സപ്പലുമായി പെണ്‍കുട്ടി നടത്തിയ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇവരെത്തിയത്. എന്നാല്‍ ഇത് താന്‍ അയച്ചതല്ലെന്നാണ് പ്രിന്‍സിപ്പളിന്റെ നിലപാട്. കായിക പരിശീലനത്തിനിടെ അധ്യാപകന്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ കണ്ടതിനെക്കുറിച്ച സ്‌ക്രീന്‍ഷോട്ടിലെ സന്ദേശങ്ങളില്‍ വിവരിക്കുന്നുണ്ട്.

ഈ ചാറ്റിനിടെ തന്നെയാണ് ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ആരോപണ വിധേയയായ പെണ്‍കുട്ടി പ്രിന്‍സിപ്പലിനയച്ചതും. ഇതിന് മുമ്പും പ്രിന്‍സിപ്പല്‍ പരിശീലന സമയത്തടക്കം പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു. പരിശീലനമെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നുവെന്നായിരുന്നു പരാതി.

സംഭവം വിവാദമായിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പെണ്‍കുട്ടികളും പരാതിയുമായി മുന്നോട്ട് വരാന്‍ മടിക്കുകയാണ്. മാര്‍ക്ക് കുറയ്ക്കുമെന്ന അധ്യാപകന്റെ ഭീഷണിക്ക് വഴങ്ങിയാണ് പെണ്‍കുട്ടികള്‍ പരാതിപ്പെടാത്തതെന്നാണ് മറ്റ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News