സ്വര്‍ണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് മാതാപിതാക്കള്‍ മകളെ ബലി നല്‍കി; നരബലിയ്ക്ക് ഇരയായത് പതിനഞ്ചുകാരി; നഗ്‌ന പൂജയ്ക്ക് ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു

മകളെ ബലിനല്‍കിയാല്‍ അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന വാക്കു വിശ്വസിച്ച ദമ്പതികള!ാണ് പതിനഞ്ചുകാരിയെ ബലി നല്‍കിയത്. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹവീര്‍ പ്രസാദ് പുഷ്പ ദമ്പതികളുടെ മകള്‍ കവിതയാണ് കൊല്ലപ്പെട്ടത്.

മകളെ ബലി നല്‍കുന്നതോടെ കുടുംബം നേരിട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് രക്ഷിതാക്കളെ മന്ത്രവാദി ബോധ്യപ്പെടുത്തുകയായിരുന്നു. ബലി നല്‍കിയ മണിക്കൂറുകള്‍ക്കകം സ്വര്‍ണ്ണം ലഭിക്കുമെന്നായിരുന്നു മന്ത്രവാദിയുടെ വാഗ്ദാനം.

ഇതനുസരിച്ച് ക!ഴിഞ്ഞ ചൊവ്വാഴ്ച മഹാവീറും കുടുംബവും മന്ത്രവാദിയോടൊപ്പം അന്ന പുര്‍ണ ക്ഷേത്രത്തിലെത്തി. പ്രാര്‍ത്ഥനകള്‍ക്കു ശേഷം ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരച്ചുവട്ടിലേയ്ക്ക് പെണ്‍കുട്ടിയെ എത്തിച്ചു. അര്‍ധ ബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് നഗ്‌ന പൂജയ്ക്കും ഇരയാക്കി.

മന്ത്രവാദ ക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയുടെ കഴുത്തറുത്ത് രക്തം കുലദേവതയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ ആല്‍മരച്ചുവട്ടിലായിരുന്നു ബലിക്രിയകള്‍. പിന്നീട് മൃതദേഹം വയലില്‍ ഉപേക്ഷിച്ചു.

പൂജകള്‍ക്കള്‍ക്കു ശേഷം സ്വര്‍ണ്ണം ലഭിക്കാതെ വന്നതോടെമന്ത്രവാദി മകളെ തട്ടിക്കൊണ്ടുപൊയെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തില്‍ മന്ത്രവാദിയായാ കൃഷ്ണ ശര്‍മ്മ പൊലീസ് പിടിയിലായി. ഇ!യാളുടെ മൊ!ഴിയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളുെട പങ്ക് പൊലീസിന് വ്യക്തമായത്.മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel