വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം; പുലി പിടിച്ചു കൊണ്ടുപോയി മരത്തില്‍ തൂക്കിയിട്ട പശുക്കുട്ടിയുടെ ചിത്രം സിപിഐഎം കെട്ടിത്തൂക്കിയെന്ന നിലയില്‍ വര്‍ഗ്ഗീയമായി ഉപയോഗിക്കുന്നു

ആതിരപ്പള്ളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ പുലി പിടിച്ചു കൊണ്ടുപോയി മരത്തില്‍ തൂക്കിയിട്ട പശുക്കുട്ടിയുടെ ചിത്രം വര്‍ഗ്ഗീയമായി ഉപയോഗിക്കുന്നു.’ഹൈന്ദവരുടെ ദൈവമായ പശുവിനെ കൊന്ന് സിപിഐഎം പ്രവര്‍ത്തകര്‍ മരത്തില്‍ കെട്ടിത്തൂക്കി’യെന്ന നിലയിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. കുപ്രചരണത്തിനു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലാന്റേഷന്‍ റബര്‍ തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് മരത്തിനുമുകളിലേക്ക് വലിച്ചു കയറ്റിയ സംഭവമുണ്ടായത്.

നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. വനപാലകരുടെയും വെറ്റിനറി ഡോക്ടറുടെയും നേതൃത്യത്തില്‍ പശുക്കുട്ടിയെ താഴെയിറക്കി ചികിത്സ നല്കി. എന്നാല്‍ ഈ സംഭവത്തെ കോഴിക്കോട് നടന്നതെന്ന രീതിയിലാണ് കുപ്രചരണത്തിന് ഉപയോഗിക്കുന്നത്.

കശാപ്പു നിയന്ത്രണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രശ്‌നങ്ങള്‍ സഷ്ടിക്കാനുള്ള സംഘപരിവാറിന്റെ നീക്കങ്ങളാണ് ഇതിനു പിന്നില്‍. ഇതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയിലൂടെ പശുക്കുട്ടിയുടെ ചിത്രങ്ങള്‍ സിപി എം കൊലപ്പെടുത്തിയതെന്നരീതിയില്‍ പ്രചരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News