ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല; സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി

കൊച്ചി: ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും സിബിഐ കോടതി വ്യക്തമാക്കി. കുറ്റസമ്മത മൊഴിയും സിബിഐ കണ്ടെത്തലും തമ്മില്‍ വൈരുദ്ധ്യമെന്നും കോടതി.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് അബ്ദുള്‍ സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും കോടതിയുടെ പരിഗണനയില്‍ വന്നു. താന്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസിന്റെ നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയിരുന്നു.
ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മോഹനന്‍ വധക്കേസിലെ കുറ്റസമ്മതമൊഴിയിലും ഒന്നരവര്‍ഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസലിനെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് സുബീഷ് പറയുന്നുണ്ട്.

എന്നാല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ ഏട്ടുപേരാണ് കേസിലെ പ്രതികളാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here