മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് ആംബര്‍ കപ്പല്‍ തന്നെയാണെന്ന് സ്ഥിരീകരണം; അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തീരം വിടുന്നതിന് വിലക്ക്

കൊച്ചി: കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിന്റെ ഉത്തരവാദി പനാമ കപ്പലായ എം.വി ആംബര്‍ എല്‍ തന്നെയാണെന്ന് സ്ഥിരീകരണം. മര്‍ക്കന്റൈയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെയും നാവികനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തീരം വിടുന്നതിന് കപ്പലിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അപകടസ്ഥലം കൃത്യമായി കണ്ടെത്താന്‍ മര്‍ക്കന്റൈയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കഴിഞ്ഞിട്ടില്ല. കേരള തീരത്ത് നിന്നും 14.1 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ബോട്ടപകടം ഉണ്ടായതെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here