സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു; ആളു മാറി പോയതാണെന്ന് വിശദീകരണം

ദില്ലി: അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചങ്‌ലാങ് ജില്ലയിലാണ് സംഭവം. തിങ്തു നെഗുമെ (35) എന്നയാളാണ് മരിച്ചത്. ബുധനാഴ്ച രാത്രി അതിര്‍ത്തി ഗ്രാമമായ ചാങ്‌ലാങ്ങില്‍ 21 പാരാ സ്‌പെഷ്യല്‍ കമാന്‍ഡോകള്‍ ഭീകര വിരുദ്ധ നീക്കം നടത്തുന്നതിനിടെയാണ് ആളുമാറി വെടിയുതിര്‍ത്തത്.

കൊടുംക്രിമിനലുകള്‍ മേഖലയില്‍ കടന്നുകയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ പരിശോധനയ്‌ക്കെത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ തെറ്റിദ്ധാരണമൂലം വെടിവയ്ക്കുകയാണെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഉള്‍ഫ, എന്‍.എസ്.സി.എന്‍കെ തീവ്രവാദികളുടെ കേന്ദ്രമായ ഇവിടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel