പത്മപ്രിയയെയും ഡ്രൈവര്‍ കയറിപിടിച്ചു; രക്ഷിക്കാനെത്തിയത് ജയറാം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാ മേഖലയിലെ പലരും തങ്ങള്‍ക്ക് നേരെയുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് നടി പത്മപ്രിയ. പ്രമുഖ സിനിമാ വാരികയായ നാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. സാധാരണ എവിടെപ്പോയാലും കാറില്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പത്മപ്രിയ, അന്നും ഫ്രണ്ട് സീറ്റിലിരുന്നു. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും ഡ്രൈവറും മാത്രം.

പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, അന്ന് പത്മപ്രിയയുമായുള്ള യാത്ര ഹോട്ടലിന് മുന്നില്‍ അവസാനിക്കുമ്പോള്‍ ഡ്രൈവര്‍ പത്മപ്രിയയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച പത്മപ്രിയ അലറി. നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ് ഓടിവന്നു.

അന്ന് ഡ്രൈവറെ താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്.-റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി നല്‍കാനോ കേസാക്കാനോ ആരും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here