ഇവരുടെ മരണത്തിന് ഉത്തരവാദി നാട്ടുകാര്‍; അപവാദപ്രചാരണത്തില്‍ മനംനൊന്ത യുവദമ്പതിമാര്‍ ജീവനൊടുക്കി; ആത്മഹത്യാകുറിപ്പ് പുറത്ത്

ചാവക്കാട്: നാട്ടുകാരുടെ അപവാദപ്രചാരണത്തില്‍ മനംനൊന്ത ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടുവീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ ഹരീഷ് (കണ്ണന്‍23), ഭാര്യ അബിത (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും നേരിട്ട അപവാദങ്ങളെക്കുറിച്ചും പരാമര്‍ശമുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

ശനിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ഹരീഷിന്റെ അമ്മ രജനിയും സഹോദരി ബിജിതയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഹരീഷിന്റെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂന്നുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂര്‍ത്തിയാകും മുന്‍പുതന്നെ ക്ഷേത്രത്തില്‍ താലികെട്ടി ഒരുമിച്ചുജീവിക്കുകയായിരുന്നു.

കഴിഞ്ഞമാസമുണ്ടായ സൗന്ദര്യപ്പിണക്കത്തെത്തുടര്‍ന്ന് അബിത വീടുവിട്ടുപോയിരുന്നു. തുടര്‍ന്ന് അബിതയെ കാണാതായെന്ന് പറഞ്ഞ് ഹരീഷ് വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി. അടുത്തദിവസം ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് നിന്ന് അബിതയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരും നല്ല സ്‌നേഹബന്ധത്തിലായിരുന്നു. എന്നാല്‍, ഈ സംഭവത്തെത്തുടര്‍ന്ന് നാട്ടില്‍ വ്യാജപ്രചാരണങ്ങളുണ്ടായി. നാട്ടുകാരില്‍ ചിലര്‍ ഇരുവരെയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം ഇവര്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് അടുത്തസുഹൃത്തുക്കള്‍ പറയുന്നു.

ഹരീഷ് എരുമപ്പെട്ടിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍സ് ജീവനക്കാരനാണ്. ആല്‍ത്തറയിലെ സ്വകാര്യസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയാണ് അബിത. ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News