പളളിയുടെ നിസ്‌കാര ഹാളില്‍ ‘ജയ് ശ്രീറാം’; കലാപശ്രമം നടത്തിയ പ്രതി പിടിയില്‍; വീഡിയോ

കൊടുങ്ങല്ലൂര്‍: മലപ്പുറം പൂക്കോട്ടുംപാടം വില്വത്ത് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പൊളിച്ചത് കഴിഞ്ഞ മാസം അവസാനമായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകനായ രാജാറാം മോഹന്‍ദാസ് എന്ന ഈശ്വരനുണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്ന് കലാപശ്രമം പൊളിഞ്ഞത്.

എന്നാല്‍ മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അവസാനിക്കുന്നില്ല. ഇക്കുറി കൊടുങ്ങല്ലൂര്‍ മുസ്ലിം പള്ളിയിലെ നിസ്‌കാര ഹാളില്‍ ജയ് ശ്രീറാം എന്നെഴുതിയാണ് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമം നടത്തിയത്. കൊടുങ്ങല്ലൂര്‍ കിഴക്കേ നടയിലെ സലഫി സെന്ററിന്റെ നിസ്‌കാര ഹളിലെ മുഹ്‌റാബിലാണ് ജയ് ശ്രീറാം എന്ന് എഴുതി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്.

പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ ഇക്കുറിയും കലാപശ്രമം പൊളിച്ചടുക്കി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചയാളെ പ1ലീസ് പിടികൂടി. തിരുവോത്ത് അച്ചുകുട്ടി വൈദ്യര്‍ മകന്‍ രാജഗോപാല്‍ ആണ് അറസ്റ്റിലായത്. വര്‍ഗീയ കലാപം തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട ഒരാള്‍ വിവരം നല്‍കിയതനുസരിച്ചാണ് ഇയാളെ പിടികൂടിയത്. 2001ല്‍ കൊയിലാണ്ടിയിലുള്ള മുജാഹിദ് നേതാവിന്റെ പ്രേരണ പ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച തനിക്ക് വാഗ്ദാനം ചെയ്ത വീടും ജോലിയും ലഭിക്കാത്തതിനാലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പറയുന്നത്. മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്ത ഇയാളും ഭാര്യയും പിന്നീട് ഹിന്ദുമതം സ്വീകരിച്ചെങ്കിലും ജോലി ആവശ്യാര്‍ത്ഥം മുസ്ലിമായി ജീവിച്ചു വരികയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News